ചെന്നൈ : ബോഡി ഷെയിമിങ് നടത്തിയതിന് സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ഥിയെ കൊന്ന് 17കാരന്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. 12ാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതിയെ ‘പെണ്ണിനെ പോലുള്ളവന്’ എന്ന് വിളിച്ച് കളിയാക്കിയ സുഹൃത്തിനെയാണ് കൊലപ്പെടുത്തിയത്. ബോഡി ഷെയ്മിങ് നടത്തിയ സുഹൃത്തിനെ പ്രതി വിലക്കിയെങ്കിലും പ്രതിയുടെ നോട്ടത്തെയും ശാന്തമായ പെരുമാറ്റത്തെയും എടുത്തുകാട്ടി ഇര അത് തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി ഇരയെ ഒരു പാര്‍ട്ടിക്ക് ക്ഷണിക്കുകയും അവിടെ വെച്ച് അരിവാളും കത്തിയും ഉപയോഗിച്ച് പല തവണ ശരീരത്തില്‍ കുത്തി കൊല്ലുകയും ആയിരുന്നുവെന്ന് പോലീസ്…
Category: TAMILNADU
മതപരിവർത്തനത്തിന് നിർബന്ധിക്കുന്നു, യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ : മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീ കലക്ടർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരം കലക്ടര്‍ ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ പോ ലീസുകാരും കലക്ട്രേറ്റ് അധികൃതരും ചേര്‍ന്നാണ് തടഞ്ഞത്. കുടുംബത്തില്‍പ്പെട്ടയാള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാമനാഥപുരം പച്ചേരി ഗ്രാമത്തിലെ വളര്‍മതിയാണ് കലക്ടര്‍ ഓഫീസിന് പുറത്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധു ദേവ്ദാസ് നിര്‍ബന്ധിക്കുന്നു…
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. പേരറിവാളന്റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന് സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ…
മെയ് 17 വരെ തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഐഎംഡി
ചെന്നൈ : മെയ് 17 വരെ തമിഴ്നാട്ടിലെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റീജിയണൽ സെന്റർ ഏറ്റവും പുതിയ പ്രവചനത്തിൽ പ്രവചിച്ചിട്ടുണ്ട്. സേലം, ധർമ്മപുരി, തിരുച്ചി, പെരമ്പല്ലൂർ, നാമക്കൽ, തഞ്ചാവൂർ എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ. വരും ദിവസങ്ങളിൽ തിരുവാരൂർ, നാഗപട്ടണം, കല്ല്കുറിച്ചി, മയിലാടുതുറൈ, കടലൂർ, വില്ലുപുരം, തിരുപ്പത്തൂർ, വെല്ലൂർ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ ചെന്നൈയിലും സമീപ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.…
ഡിഎംകെ പ്രവർത്തകന്റെ കൊലപാതകം: അഡയാർ നദിയിൽ ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുന്നു.
ചെന്നൈ: റോയപുരത്തെ വീട്ടിൽ 65 കാരനായ ഡിഎംകെ പ്രവർത്തകന്റെ മൃതദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തി ഒരു ദിവസം പിന്നിട്ടിട്ടും അഡയാർ നദിയിൽ കൊല്ലപ്പെട്ടയാളുടെ തലയ്ക്കും കൈയ്ക്കും വേണ്ടിയുള്ള പോലീസ് തിരച്ചിൽ തുടരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മരണപെട്ട പ്രവർത്തകന്റെ ശരീരഭാഗങ്ങൾ നദിയിൽ ഉപേക്ഷിച്ചതായി പിടിയിലായ പ്രതികൾ അവകാശപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുന്നത്. പണമിടപാടുകാരനും ഡിഎംകെ പ്രവർത്തകനുമായ എസ് ചക്രപാണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് എം വസീം (35), ഇയാളുടെ സഹോദരി തമീം ബാനു…
ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന വാദത്തിൽ പ്രതികരിച്ച് തമിഴ്നാട് മന്ത്രി
ചെന്നൈ: ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോയമ്പത്തൂരില്‍ ഹിന്ദി സംസാരിക്കുന്നവരാണ് പാനിപൂരി വില്‍ക്കുന്നതെന്നും തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി. പണ്ട് ഹിന്ദി പഠിച്ചവര്‍ക്ക് ജോലി കിട്ടിയിരുന്നു. ഇപ്പോള്‍ ഹിന്ദിയേക്കാള്‍ മൂല്യം ഇംഗ്ലീഷിനാണ് മന്ത്രി പറഞ്ഞു. ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ചാണ് മന്ത്രിയുടെ പ്രസ്താവന. ഗവര്‍ണര്‍ ആര്.എന്‍ രവിയും വേദിയിലുണ്ടായിരുന്നു. ഹിന്ദി പഠിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ജോലി ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ നിങ്ങള്‍ക്ക് ജോലി കിട്ടുമോ? കോയമ്പത്തൂരില്‍ നോക്കൂ, ഹിന്ദിക്കാര് ഇപ്പോള്‍ അവിടെ പാനി പൂരി വില്‍ക്കുകയാണ്.…
തമിഴ്നാട്ടിൽ ഇനി കസ്റ്റഡി മരണങ്ങൾ ഉണ്ടാകില്ല; മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : അടുത്തിടെ നടന്ന രണ്ട് കസ്റ്റഡി മരണങ്ങളിൽ തമിഴ്നാട് പോലീസ് നിരീക്ഷണത്തിലായതിനാൽ, കുറ്റാരോപിതർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മെയ് 10 ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ ഒരു വ്യക്തിയും ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടില്ലെന്നും സംസ്ഥാനത്തുടനീളമുള്ള ജയിലുകളിൽ കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ സ്റ്റാലിൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഏത് പാർട്ടി ഭരിച്ചാലും കസ്റ്റഡി മരണങ്ങൾ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കസ്റ്റഡി മരണങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല, സംശയിക്കുന്നവരെ ചോദ്യം ചെയ്യുമ്പോൾ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ…
മദ്യവുമായി വന്ന ലോറി മറിഞ്ഞു; തകൃതിയിൽ കുപ്പി പെറുക്കി നാട്ടുകാർ
ചെന്നൈ: തൃശൂര്‍ മണലൂരിലെ ഗോടൗണിൽ നിന്നും മദ്യം നിറച്ച കുപ്പികളുമായി പോയ ലോറി മധുരയിലെ വിരാഗനൂരിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്നത് ആവട്ടെ 10 ലക്ഷം രൂപവിലയുള്ള മദ്യം. അപകടത്തെ തുടര്‍ന്ന് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്ന പെട്ടി റോഡില്‍ ചിതറി വീണതോടെ പ്രദേശത്ത് കുപ്പി പെറുക്കാൻ തിക്കും തിരക്കുമായി. പൊട്ടാത്ത മദ്യക്കുപ്പികളെടുക്കാന്‍ ആളുകള്‍ ഓടിക്കൂടിയത് പ്രദേശത്ത് സംഘര്‍ഷത്തിനും ഗതാഗതകുരുക്കിനും ഇടയാക്കി. റോഡില്‍ നിരന്നു കിടക്കുന്ന മദ്യകുപ്പികളുടെ ചിത്രവും അവ പെറുക്കിയെടുക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.
കേരളത്തിൽ ‘തക്കാളിപ്പനി’ പടർന്നുപിടിച്ചതിന് പിന്നാലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്
ചെന്നൈ: കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോയമ്പത്തൂർ ജില്ലാ ഭരണകൂടം അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. തമിഴ്നാട്-കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വാളയാർ ചെക്ക്പോസ്റ്റിൽ അയൽസംസ്ഥാനത്ത് നിന്ന് വരുന്നവരെ പരിശോധിക്കാൻ റവന്യൂ, ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം നടത്താൻ ജില്ലയിൽ മൂന്ന് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂരിലെ ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി അരുണ പറഞ്ഞു. റവന്യൂ ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പൊലീസ് എന്നിവരടങ്ങുന്ന മൂന്ന് ടീമുകളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വിന്യസിച്ചിട്ടുണ്ട്. ആർക്കെങ്കിലും പനിയും ചൊറിച്ചിലും…
തമിഴ്നാട്ടിൽ ഡി എം കെ എംപിയുടെ മകൻ ബി ജെ പി യിലേക്ക്
ചെന്നൈ :തമിഴ്നാട്ടില്‍ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന് സൂര്യ ബിജെപിയിലേക്ക്. ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയില്‍ നിന്നാണ് സൂര്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ച് കുടുംബങ്ങളെ സേവിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാനാണ് താന്‍ ബിജെപിയിലെത്തിയതെന്ന് സൂര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിഎംകെയുടെ പ്രൊപ്പഗന്‍ഡ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണ് തിരുച്ചി ശിവ. 15 വര്‍ഷത്തോളം ഡിഎംകെയെ ശക്തിപ്പെടുത്താനായി അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവെങ്കിലും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. ഡിഎംകെ അധികകാലം തമിഴരുടെ പാര്‍ട്ടിയായി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയുളള സത്യസന്ധരായ പ്രവര്‍ത്തകര്‍ക്ക് അവിടെ…